ക്രൈസ്തവരിൽ ചിലർ കരുതുന്നത് കുരിശിന് രക്ഷ നൽകാൻ സാധിക്കില്ലെന്നും, രക്ഷയും സമാധാനവും യാഥാർത്ഥ്യമാകുന്നത് ആണവായുധങ്ങൾ സ്വരൂപിക്കുന്നതിലൂടെയുള്ള പ്രതിരോധശക്തിയിലൂടെയാണെന്നുമാണ്. വിചിത്രമെന്നു പറയട്ടെ, ഈ രക്ഷ സാക്ഷാത്കരിക്കപ്പെടുന്നത് 'നമുക്ക്' മാത്രം ആയുധശേഖരമുണ്ടാവുകയും മറ്റുള്ളവർ ആയുധശേഷിയില്ലാതാവുകയും ചെയ്യുമ്പോൾ മാത്രമാണ്, അതും 'നമുക്ക്' ആധിപത്യമുള്ളപ്പോൾ മാത്രം. ഇത്തരമൊരു സമാധാനവും രക്ഷയും സുവിശേഷത്തിന് തികച്ചും അന്യമാണ്. തിന്മകളെ എതിർക്കുന്നതുപോലെതന്നെ, അവയെ വളർത്തുന്ന സാഹചര്യങ്ങളെയും ഘടനകളെയും 'വിശുദ്ധീകരിക്കേണ്ടതുണ്ട്.' മിസൈൽ കച്ചവടത്തെയും അധിനിവേശങ്ങളെയും ആധിപത്യത്തെയും വിശുദ്ധമായി പ്രഖ്യാപിക്കുന്നതിന് മുമ്പ്, ലോകത്തിലെ തിന്മയുടെ ഘടനകളെ ചരിത്രപരമായി ആത്മപരിശോധന നടത്താനുള്ള ശരിയായ മനസ്സാക്ഷി ക്രൈസ്തവർ വളർത്തിയെടുക്കുകയാണ് വേണ്ടത്. ആയുധബലം കൊണ്ട് ഉറപ്പാക്കാമെന്ന് കരുതുന്ന സമാധാനം ക്രിസ്തു ആഗ്രഹിച്ച സമാധാനമല്ല; ദൈവരാജ്യപദ്ധതിയുടെ സ്വഭാവവുമല്ല അത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ