Gentle Dew Drop

ഒക്‌ടോബർ 20, 2020

വൈറസിനെ പുക വെച്ച് മറ‌ക്കുന്നവർ

ഇല്ല എന്ന പ്രഖ്യാപനത്തോടെയോ അവകാശവാദത്തോടെയോ പരിഹരിക്കാവുന്നതായിരുന്നു കോവിഡ് എങ്കിൽ എത്ര ആശ്വാസമാകുമായിരുന്നു. അങ്ങനെയല്ല കാര്യങ്ങൾ എന്നും അതീവജാഗ്രത ആവശ്യമാണെന്നും സാമാന്യബോധം കൊണ്ട് മാത്രം മനസിലാക്കാവുന്നതാണ്.എന്നാൽ, രാഷ്ട്രീയ-സാമ്പത്തിക ലാഭത്തിനായി ജനത്തെ തെറ്റിദ്ധരിപ്പിക്കുകയും കാര്യങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്ന ലോകനേതാക്കൾ കൊടുംക്രൂരതയാണ് തങ്ങളുടെ ജനത്തോട് ചെയ്യുന്നത്. Easing, Unlock തുടങ്ങിയ പ്രക്രിയകളിൽ വന്നുപോയ നിരുത്തരവാദിത്തപരമായ നിയന്ത്രണമാര്ഗങ്ങൾ ചുരുങ്ങിയ നാളുകൾ കൊണ്ടുണ്ടാക്കിയ അപകടകരമായ സാഹചര്യം കണ്ടുതുടങ്ങിയിട്ടുണ്ട്. 

Unlock പ്രക്രിയയിലേക്കെത്താൻ ആളുകൾ വേണ്ടവിധം ഒരുക്കപ്പെട്ടിരുന്നോ, സാമൂഹിക-സാമ്പത്തികമായ സാഹചര്യങ്ങളിലെ അത്യാവശ്യങ്ങളെ നേരിടുകയും എന്നാൽ അതിനപ്പുറമുള്ളവയെ അപ്രധാനമായി മാറ്റിനിർത്താൻ കഴിയുമായിരുന്നോ, ലാഘവമനോഭാവത്തിന്റെയും അജ്ഞതയിൽനിന്നുള്ള വ്യാഖ്യാനങ്ങളുടെയും easy tip വൈദ്യങ്ങളുടെയും അപകടങ്ങളെ തിരുത്തുവാനുള്ള ആർജ്ജവം വേണ്ട സംവിധാനങ്ങൾക്കുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങൾ ഇനിയും വിലയുള്ളതാണ്. “The virus remains public enemy number one, but the actions of many governments and people do not reflect this.... Mixed messages from leaders are undermining the most critical ingredient of any response: trust." എന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞുവയ്ക്കുന്നത്. 

ടാൻസാനിയ പ്രസിഡന്റ് John Magufuli യുടെ പ്രഖ്യാപനവും അതിനെ ഏറ്റെടുത്ത നമ്മളിൽ ചിലരും മേല്പറഞ്ഞ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിലെ ഉപകരണങ്ങളാണ്. അദ്ദേഹത്തിന്റെ ഭരണത്തിൽ സാമ്പത്തികരംഗത്തു സ്വീകരിച്ചിട്ടുള്ള പല നയങ്ങളും ശ്‌ളാഘനീയമാണ്. എന്നാൽ മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും അമർച്ചചെയ്യുന്ന അധികാര ദുർവിനിയോഗത്തിന് ടാൻസാനിയ ബിഷപ്‌സ് കോൺഫറൻസ് പോലും അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. 

കോവിഡിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ നിലപാടുകൾ ജനത്തിന്റെ ആശങ്കകളും ഭീതിയും അകറ്റുക എന്നതായിരുന്നുവെങ്കിൽ അത് പിന്നീട് കൂടുതൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മാര്ഗങ്ങളിലൂടെയാവരുതായിരുന്നു. കോവിഡ് ബാധിതരുടെ സംഖ്യ കൂടിവന്ന സമയത്ത് അദ്ദേഹം ലാബുകളെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. കൂദാശകളെക്കുറിച്ചുള്ള യഥാർത്ഥ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല പ്രാർത്ഥനക്കായുള്ള അദ്ദേഹത്തിന്റെ ആഹ്വാനം. ആരോഗ്യപരമായി വേണ്ടിയിരുന്ന കരുതലുകളും ദൈവത്തിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ ഭാഗമാണെന്ന് ജനത്തെ ബോധ്യപ്പെടുത്തേണ്ടത് അദ്ദേഹം ഉയർത്തിപ്പിടിച്ച ധാര്മികബോധത്തിനെ ഭാഗമാകേണ്ടതായിരുന്നു. മനുഷ്യാവകാശ പ്രവർത്തകയായ Fatma Karume മെയ് 20 നു പറഞ്ഞത് ഇങ്ങനെ authorities are discouraging people from going to hospitals to avoid overwhelming them, but they are not giving adequate guidance about the virus. “When you are disempowering a whole nation by withholding information and creating doubt on how they should respond to the crisis, the outcome can be disastrous.” രാജ്യം കോവിഡ് മുക്തമാണെന്ന് (on June 18) പ്രഖ്യാപനത്തിനു ശേഷം അവിടെ നിന്നുള്ള എല്ലാ വിവരങ്ങളും നിലച്ചു. അധികാര ധാർഷ്ട്യവും കോവിഡ് പ്രതിരോധവും സംഘർഷത്തിലാവുന്ന പരിതഃസ്ഥിതിയാണ് ആശങ്കയുണ്ടാക്കേണ്ടത്. 

ഫ്രാൻസിസ് മാർപാപ്പ നൽകിയിരുന്ന സന്ദേശങ്ങളിൽ പാലിക്കപ്പെടാവുന്ന ഒരു വിശ്വാസമാതൃക ഉണ്ടായിരുന്നു. അതിൽ പോരായ്മ തോന്നിയ ഏതാനം പേർ അതിതീവ്രഭക്തി പ്രചാരകരായി മാറുകയും ചെയ്തിരുന്നു (അതിതീവ്രഭക്തി എപ്പോഴും ആളെക്കൊല്ലിയാണ്).

മതം ഒരു രാഷ്ട്രീയ ഉപകരണം ആയിമാറുമ്പോൾ, പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ, അത് ഭക്തിക്കും വിശ്വാസത്തിനുമപ്പുറം മനുഷ്യക്കുരുതിയാണ്. അത്തരത്തിൽ അർപ്പിക്കപ്പെടുന്ന വിശ്വാസത്തിൽ പ്രീതിപ്പെടുന്നത് ദൈവത്തെക്കാൾ വലിയ ഏതോ ദൈവസങ്കല്പമാണ്. ആ മാതൃകകളെ ഉദാത്തവത്കരിക്കുന്നവരും മരണത്തിനു പൂജ ചെയ്യുന്നവരാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ