Gentle Dew Drop

ഓഗസ്റ്റ് 25, 2020

ആജ്ഞാപിക്കുമ്പോൾ

വരൂ, പോകൂ, എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ പുണ്യങ്ങൾ/ദുർഗുണങ്ങൾ, ആരോഗ്യം/രോഗം തുടങ്ങിയവയെക്കുറിച്ച് ഉപയോഗിക്കുമ്പോൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ പ്രചാരത്തിലിരുന്ന ചിത്രകലാരീതികളെയും അതിനു പിൻപിലുണ്ടായിരുന്ന അന്നത്തെ മനഃശാസ്ത്രസങ്കല്പത്തെയും കൂടി മനസ്സിൽ വയ്‌ക്കേണ്ടതുണ്ട്. ദൈവമുൾപ്പെടെ, സ്ഥിതി ചെയ്യുന്ന സകലയാഥാർത്ഥ്യങ്ങളെയും അവയുടെ ക്രമപ്പട്ടികയിലേക്ക് ചേർത്തുവയ്ക്കുമ്പോൾ പുണ്യങ്ങൾക്കും ദുർഗുണങ്ങൾക്കും വ്യക്തിഭാവം നല്കപ്പെട്ടിരുന്നു. അതുകൊണ്ട്, രാജഭരണം പ്രബലമായിരുന്ന ആക്കാലത്ത്, രാജാവിനേയോ രാജ്ഞിയേയോ അകമ്പടി ചെയ്യുന്ന ഗായകസംഘത്തെപ്പോലെ പുണ്യങ്ങളോ ദുർഗുണങ്ങളോ വ്യക്തികളെപ്പോലെ മനുഷ്യനിലും വന്നുചേരുന്നു എന്ന് സങ്കല്പിക്കപ്പെട്ടിരുന്നു.

ആ വ്യക്തിഭാവം രൂപകാത്മകമായി മനസിലാക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ, പ്രാർത്ഥനകളിലും ആത്മീയശുശ്രൂഷകളിലും അപ്രകാരം ഉപയോഗിക്കപ്പെടുമ്പോൾ ചിലപ്പോൾ നമ്മുടെ വൈകാരികവും ശാരീരികവും വ്യക്തിപരവുമായ അവസ്ഥകളിലേക്ക് കൃപയുടെ കടന്നു വരവിനു അത് തടസ്സം നിന്നേക്കാം. സ്വപ്നങ്ങളിൽ വലിയ കല്ല് തള്ളിനീക്കാൻ ശ്രമിക്കുന്ന അനുഭവം പോലെയേ അത് ഫലത്തിലേക്ക് വരികയുള്ളു. വൈകാരികവും ശാരീരികവും ബൗദ്ധികവുമായ യാഥാർത്ഥ്യങ്ങളെ അറിയാൻ പരിശ്രമിക്കാം, ഒപ്പം ഹൃദയം തുറന്നു ക്ഷമയോടെ പ്രാർത്ഥിക്കാം.  

ആത്മനിയന്ത്രണവും, അച്ചടക്കവും, വിശ്രമവും ആവശ്യമെങ്കിൽ മരുന്നും സൗഖ്യപ്രക്രിയയിലെ ദൈവേഷ്ടം തന്നെയാണ്.
__________

കൈയിൽ അഴുക്കു പറ്റിയാൽ 'പോകൂ' എന്ന് പറഞ്ഞത് കൊണ്ട് പോവില്ലല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ