Gentle Dew Drop

ഒക്‌ടോബർ 02, 2023

അതിരുകൾക്കപ്പുറം, വിഭജനങ്ങളെ അതിജീവിക്കുന്ന സൗഹൃദങ്ങൾ ...

തിമോത്തി റാഡ്ക്ലിഫ് OP രണ്ടാം ദിവസം , ഹ്രസ്വമായി

ഇടയൻ തന്റെ ആടുകളെ ഇടുങ്ങിയ കൂടാരങ്ങളിലിൽ നിന്നും വിശാലമായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്നു. കൂടാരങ്ങളിൽ നിന്ന് പുറത്തു വരുവാൻ ഇടയനിൽ വിശ്വാസമർപ്പിക്കുക എന്നത് പ്രധാനമാണ്. സിനഡ് ഫലദായകമാക്കുന്നത് ദൈവവുമായും പരസ്പരവുമുള്ള സൗഹൃദത്തെക്കുറിച്ചുള്ള കൂടുതൽ ആഴങ്ങൾ ലഭിക്കുമ്പോഴാണ്.
തെറ്റുകാരോട് കൂട്ട് ചേരുന്നത് തീർത്തും തെറ്റായിരുന്നെങ്കിലും, ക്രിസ്തു അവരെ കൂടെച്ചേർത്തു. കൃപ, ദൈവത്തോട് സൗഹൃദം സൃഷ്ടിക്കാനാവും വിധം നമ്മെ അവിടുത്തേക്ക് ഉയർത്തി. സുവിശേഷപ്രഘോഷണം വിശ്വാസസംഹിതകളുടെ ആശയസംവേദനമല്ല, സുവിശേഷപ്രഘോഷണം സൗഹൃദത്തിലൂടെയേ സംഭവ്യമാകൂ. ഒരിക്കലും മുറിപ്പെടുത്താത്ത സൗഹൃദങ്ങളുടെ അവതീർണ്ണ രൂപങ്ങളാവണം ഓരോരുത്തരും. വിശുദ്ധർക്കെന്ന പോലെ, മരണത്തിനു ഇല്ലാതാക്കാൻ കഴിയാത്ത ദൈവിക കൂട്ടായ്മയെയാണ് സിനഡിൽ അനുഭവവേദ്യമാകുന്നത്. അത്തരം കൂട്ടായ്മയിൽ നിന്നാണ് നാളിതുവരെയുള്ള സിനഡുകളിൽ (വത്തിക്കാൻ സിനഡുൾപ്പെടെ) പങ്കെടുത്തവർ സംസാരിച്ചത്. അതാണ് അവക്ക് നമുക്ക് മേലുള്ള അധികാരം. യുവജനം ഇന്ന് നമ്മിൽ നിന്ന് തേടുന്നത് അളന്നറിയാനാവാത്ത ദൈവിക സൗഹൃദത്തെ കണ്ടെടുക്കുവാനാണ്. instagram ലും ട്വിറ്ററിലുമെല്ലാം അവർ തേടുന്നത് അതാണ്.
എന്ത് വലിയ മാറ്റമാണ് സിനഡിൽ ഉണ്ടാവുന്നതെന്നു ചോദിക്കുന്നവരുണ്ട്. ഒരു പക്ഷെ വർത്തയുണ്ടാക്കുന്ന ഒന്ന് തന്നെയും ഉണ്ടാവില്ല. എന്നാൽ സൗഹൃദങ്ങളിലേക്കുള്ള ഒരു തുറവിയാവട്ടെ സിനഡിന്റെ ഫലം. അസാധ്യമെന്നു കരുതുന്ന സൗഹൃദങ്ങളെ യാഥാർത്ഥ്യമാക്കുകയാണ് ഈ സിനഡിന്റെ ലക്‌ഷ്യം, പ്രത്യേകിച്ച് ചേർച്ചയില്ലാത്തവരുമായി.
അകറ്റി നിർത്തിയേക്കുന്നവരുടെ സാന്നിധ്യത്തിൽ ആനന്ദം കണ്ടെത്തുകകൂടെ ആയിരിക്കുക, എന്നതാണ് സൗഹൃദത്തിന്റെ അടിസ്ഥാനം. ശത്രുക്കളെന്നും പാപികളെന്നും, അധർമ്മികളെന്നും 'ഞാൻ വിധിക്കുന്നവരുമായാണ് സിനഡ് സൗഹൃദത്തിന് ക്ഷണിക്കുന്നത്. ദർശിച്ചാൽ മരണം ഉറപ്പാക്കും വിധം 'അസഹനീയമായിരുന്നു' ദൈവത്തിൻറെ മുഖം. അത്രമാത്രം തന്നെ അസഹനീയമാണ് 'പാപികളിൽ' ദൈവികമുഖം 'കാണാൻ' കഴിയുക എന്നത്. കാണാൻ കഴിയും വിധം ദൈവം മാംസം ധരിച്ചു വന്നപ്പോൾ അവന്റെ മുഖം മരണത്തിന്റെ പരാജയമേറ്റു വാങ്ങുന്ന ദൈവമുഖമായിരുന്നു. ആ കുരിശിൽ നിന്നും ക്രിസ്തു നോക്കിയ നോട്ടം നമ്മിൽ നിന്ന്, വേദനിക്കുന്ന ലോകത്തിന് അനുഭവമാവണം. അവർ ഒരു പ്രശ്നമാണെന്ന് വിധിക്കും മുമ്പേ 'അവരെ' കാണാൻ കഴിയണം. ഞാൻ നിന്നെ കാണുന്നു എന്നതാണ് ആശ്വാസം നൽകുന്ന സുവിശേഷ വാക്ക്.
നമ്മുടെ ബോധ്യങ്ങളെക്കുറിച്ചും, സംശയങ്ങളെക്കുറിച്ചും, ചോദ്യങ്ങളെക്കുറിച്ചും ആത്മാർത്ഥതയുള്ളവരായിരിക്കുക എന്നതാണ് സിനഡൽ പാത. ഒരു പക്ഷേ, നമ്മുടെ സംശയങ്ങൾ പങ്കു വയ്ക്കുകയെന്നത് വിശ്വാസങ്ങൾ പങ്കുവയ്ക്കുകയെന്നതിനേക്കാൾ ഫലദായകമായേക്കാം. ഭയങ്ങളും സംശയങ്ങളും അപരിചിതത്വങ്ങളും നിറഞ്ഞ മനസുകളെ ദൈവത്തിനു മുന്നിലേക്ക് കൊണ്ട് വരുവാൻ ആദത്തിനോട് ദൈവം ചോദിച്ച അതേ ചോദ്യം ആവർത്തിക്കപ്പെടുന്നു, " നീ എവിടെയാണ്?" സത്യാവസ്ഥകൾ തുറന്നു വെക്കുവാൻ നഗ്നത തുറന്നു കാട്ടുവാൻ, സിനഡ് പ്രക്രിയയിൽ എട്ടാം പിറകോട്ടു നിന്നത് പുരോഹിതഗണം തന്നെയാണ്. കാണപ്പെടുന്നതിനെ ഭയക്കുന്ന അവസ്ഥയാണത്.
ചിതറിപ്പോയ ശിഷ്യരെ ക്രിസ്തു തടസപ്പെടുത്തിയില്ല. മറിച്ച് അവരുടെ പ്രത്യാശയും രോഷവും നിരാശകളും തുറന്നു പറയാൻ ആവശ്യപ്പെടുന്നു. ലോകം രോഷം നിറഞ്ഞതാണ്. അത് ഇന്ന് സഭയെയും ബാധിക്കുന്നു. പല തരത്തിലുള്ള രോഷം സഭയെത്തന്നെ മുറിപ്പെടുത്തുന്നു. എന്താണ് നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നതെന്നു പരസ്പരം ചോദിക്കുവാൻ ക്രിസ്തുവിനെപ്പോലെ നമുക്ക് കഴിയുമോ? അവിടെ രൂപപ്പെടുന്ന തനിമ ഒരാൾ ശബ്ദമുയർത്തി ഉറപ്പിച്ചെടുക്കുന്നതല്ല, ചിന്തിക്കുന്നതുകൊണ്ടല്ല, മറിച്ച്, 'ഞാൻ ആയിരിക്കുന്നത് ഞാൻ കേൾക്കുന്നത് കൊണ്ടാണ്' എന്ന നവീനതയിൽ നിന്നാണ്. യഥാർത്ഥത്തിൽ നമ്മൾ കേൾക്കുന്നെങ്കിൽ റെഡിമേഡ് ഉത്തരങ്ങൾ മാറി നില്കും. കേൾവി വാക്കുകയുടെ സംഭാഷണങ്ങളിൽ തുറക്കപ്പെടുന്നവയല്ല, സംഭവിക്കുന്നതല്ല. മറുവശത്തുള്ള ആൾ ജീവിച്ചതും സഹിച്ചതും വഹിച്ചതും ഭാവനയിൽ കാണുകയും സ്വന്തമാക്കുകയും ചെയ്തെങ്കിലേ കേൾവി സത്യമാകൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ