Gentle Dew Drop

ഒക്‌ടോബർ 03, 2023

സഭയിലെ അധികാരത്തിന്റെ സ്വഭാവം

 സഭയിലെ അധികാരത്തിന്റെ സ്വഭാവം എന്താണ്? സിനഡിന്റെ സ്വഭാവം എന്താണ്? , ഭരണനിർവ്വഹണത്തെ സംബന്ധിക്കുന്ന തീർത്തും സങ്കുചിതമായ ഒരു അധികാര സങ്കൽപ്പം നിലനിൽക്കുന്നു. സഭയിലെ എല്ലാവരും ആധികാരികതയോടെ സംസാരിക്കുന്നു എന്ന് തിരിച്ചറിയുകയാണ് സിനഡിന് നേടാവുന്ന ഒരു ധന്യത. തങ്ങൾ കേൾക്കപ്പെടുന്നു എന്ന് ആദ്യമായി അല്മായർക്കു തോന്നിയ ഒരു സമയമായിരുന്നിരിക്കാം സിനഡിന്റെ ഒരുക്കത്തിന്റെ ഭാഗമായി നടന്ന കേൾവി പ്രക്രിയ. 

ലോകം മുഴുവനും, സഭയുൾപ്പെടെ, എല്ലാ സ്ഥാപനസംവിധാനങ്ങളും അധികാരം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ആധികാരികതയോടെ സംസാരിക്കുന്ന ശബ്ദത്തിനു വേണ്ടി ലോകം വിശക്കുന്നു. ശിഷ്യരുടെ ഹൃദയങ്ങളെയും മനസിനെയും സങ്കല്പങ്ങളെയും സ്പർശിക്കുന്ന അധികാരമായിരുന്നു ക്രിസ്തുവിന്റേത്. എങ്കിലും പത്രോസ് അതിനു തടസം നിന്നു. ഇതു സംഭവിക്കാതിരിക്കട്ടെ എന്ന് മുടക്കം പറഞ്ഞ പത്രോസിനെയും കൂട്ടരെയും ഒരിക്കൽക്കൂടി  അവൻ മലയിലേക്കു കൂട്ടിക്കൊണ്ടു പോയി. ക്രിസ്തുവിനെ കേൾക്കാൻ ഉള്ള ആഹ്വാനവുമായി അവർ മലയിറങ്ങി.

ദൈവത്തിന്റെ സൗന്ദര്യത്തെയാണ് മഹിമയെന്നു വിളിക്കുന്നത്. ക്രിസ്തുവിലുള്ള ആനന്ദം അനുഭവിക്കാത്ത, പകരാത്ത ഒരു അധികാരവും ക്രിസ്തീയമല്ല. ഒരു ദുരന്തമായി ക്രിസ്ത്യാനിയെ ആരും കേൾക്കില്ല. മാത്സര്യം സൂക്ഷിക്കുന്ന അധികാരം ക്രിസ്തീയമല്ല. ഏറ്റവും ഹൃദ്യവും ആന്തരികവുമായ സ്വാതന്ത്ര്യത്തെ സ്പർശിക്കുന്നതാണ് സൗന്ദര്യം. ഈ സൗന്ദര്യത്തെ ഉണർത്താൻ കഴിയുന്നതാണ് യഥാർത്ഥ അധികാരം. ഈ സൗന്ദര്യത്തിലെ നമ്മുടെ യഥാർത്ഥ ലക്‌ഷ്യം നമുക്കായി വെളിപ്പെട്ടുകിട്ടൂ. എല്ലാ സൗന്ദര്യങ്ങളിലും ദൈവസാന്നിധ്യമില്ല. യഥാർത്ഥ സൗന്ദര്യം നാശകാരകമല്ല, അത് വഞ്ചിക്കില്ല. 

നന്മയാണ് പരിശുദ്ധി. അധികാരത്തെ അടുത്തറിയാൻ വേണ്ട ഗുണമാണ് നന്മ. നന്മ വിശാലമാണ്. ഇസ്രായേൽക്കാർ മരുഭൂവിൽ സ്വാതന്ത്ര്യം ഭയപ്പെട്ടു, ശിഷ്യന്മാർ ജെറുസലേമിലേക്കുള്ള യാത്രയും. സമാനമായ ഭയമാണ് സിനഡിനെക്കുറിച്ചു അനേകർക്കുള്ളത്. ജീവന്റെ വഴികളിലേക്ക് നടക്കാനുള്ള ധീരതയാണ് യഥാർത്ഥ അധികാരം. 

നുണകൾ അടക്കി വാഴുന്ന ലോകത്തും സത്യത്തോടുള്ള അഭിവാഞ്ജ അന്യം നിന്ന് പോയിട്ടില്ല. നമ്മെകുറിച്ചു തന്നെ സത്യമുള്ളവരാകാതെ, സത്യം ആയവനിലേക്കു എങ്ങനെ ലോകത്തെ നയിക്കാൻ നമുക്കാകും. സത്യം സംസാരിക്കുന്ന പ്രവാചക ധീരത അത്യാവശ്യമായ ഒരു ഘട്ടമാണിത്. സുഖദുഃഖങ്ങളെ സത്യത്തോടെ തുറന്നു പറയുകയെന്നത് വെല്ലുവിളിതന്നെയാണ്. അനീതി സഹിക്കുന്ന പാവങ്ങളെക്കുറിച്ച് സത്യസന്ധമായി സംസാരിക്കുന്നെങ്കിൽ അധികാരം അല്പമെങ്കിലും ഇനിയും  ഉണ്ടാകും.

വചനവും പ്രബോധനങ്ങളും ഗ്രഹിക്കേണ്ടത് ദൈവത്തെ കേട്ടുകൊണ്ടാണ്. പാണ്ഡിത്യത്തിലേക്കു സത്യസന്ധത കൊണ്ടുവരേണ്ടത് അനിവാര്യമായിരിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി വചനത്തെയും പ്രബോധനങ്ങളെയും ആധാരമാക്കി അസത്യം പഠിപ്പിക്കപ്പെടരുത്. പകരം ദൈവത്തെ കേൾക്കാൻ ശ്രമിക്കുമ്പോൾ,അവിടുന്നുതന്നെ പരിപൂർണ്ണമായ സത്യത്തിലേക്ക് നയിക്കും. അതാണ് സിനഡിലും സംഭവിക്കേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ