Gentle Dew Drop

ഒക്‌ടോബർ 02, 2023

Hope Christ gave, God finding home in us

സിനഡിന് തുടക്കമായി തിമോത്തി റാഡ്ക്ലിഫ് OP നൽകിയ ധ്യാനചിന്തകളിൽ നിന്ന്...

സഭയെ ഒരു ഭവനമായി കാണുക എന്നതാണ് സഭയുടെ വിളി. എല്ലാവർക്കും അത് ഭവനമാകുന്നത് വരെ അതിൽ ഒരു ഭവനാന്തരീക്ഷമില്ല. പരിചിതമായ അനുഷ്ടാനങ്ങളും, പരമ്പരാഗത രീതികളും സന്മാർഗികതയും കണ്ടുകൊണ്ട് നമ്മിൽ ചിലർ 'സഭയിൽ' സന്തുഷ്ടരാണ്. എന്നാൽ അനേകർ ആ ഭവനത്തിൽ ഇടം ഇല്ല എന്ന് അനുഭവപ്പെടുന്നവരാണ്.

എല്ലാവരെയും സ്വീകരിക്കുകയെന്നാൽ 'സഭ' എന്താണോ അത് തകർന്നു വീഴുമെന്നു ഭയക്കുന്നവരുണ്ട്. സഭയുടെ തനിമയെ അതിരുകളിൽ വരച്ചിടുന്നവരാണവർ. സഭയുടെ തനിമ 'തുറന്നിടപ്പെട്ട' സ്വഭാവമാണ്. അതാണ് ക്രിസ്തു തന്നെക്കുറിച്ചു തന്നെ പറഞ്ഞത്, "ഞാനാകുന്നു വാതിൽ." 

അറിയാവുന്നതും (നല്കപ്പെട്ടിട്ടുള്ളത്) ഇനിയുമറിഞ്ഞിട്ടില്ലാത്തതും, ഇപ്പോഴുള്ളതും ഇനിയും അല്ലാത്തതും അങ്ങനെ രണ്ടും ഒരുമിച്ചുള്ളതാണ് സഭയുടെ തനിമ. സകലർക്കുമുള്ള രക്ഷയുടെ സന്ദേശം വഹിക്കുന്നതാണ് സഭയെങ്കിൽ ഈ രണ്ടു തലകളും അനിവാര്യമാണ്. 

ദൈവം നമ്മിൽ ഭവനം കണ്ടെത്തുന്നെങ്കിൽ, വചനം ഓരോ മനുഷ്യസംസ്കാരത്തിലും  മാംസം ധരിക്കുന്നു. നമ്മുടെ ഭവനം എവിടെയുമാകട്ടെ ദൈവം അതിൽ വസിക്കാൻ വരുന്നു. ദൈവം തന്റെ ഭവനം കണ്ടെത്തുന്നത് ലോകം വെറുക്കുന്ന ഇടങ്ങളിലാണ്. നമ്മൾ ഓരോരുത്തരുടെയും താബോർ മലകളിൽ മാത്രം ദൈവഭവനം കാണാൻ ശ്രമിക്കുന്ന നമ്മൾ പത്രോസിനെപ്പോലെ ദൈവത്തിനു നിശ്ചിതമായ കൂടാരമൊരുക്കാൻ തുനിയുന്നവരാണ്. കൂടാരത്തിനു പുറത്തുവച്ചു  സഹിച്ച ക്രിസ്തുവിനെ അടുത്തറിയാൻ കൂടാരത്തിനു പുറത്തുള്ളവരെ അടുത്തറിയണം. 'പുറത്തുള്ള' കാഴ്ചപ്പാടുകളും വിശ്വാസങ്ങളും ഹൃദ്യമാകുമ്പോഴേ കൂടാരങ്ങളിൽ നിയന്ത്രിക്കപ്പെടാനാവാത്ത ദൈവത്തെ കണ്ടുമുട്ടാനാകൂ. 

സഭയുടെ പുതിയ മുഖം ഏറ്റവും പ്രകടമാവേണ്ടത് സാഹോദര്യം കാണപ്പെടുന്ന പൗരോഹിത്യത്തിലാണ്. അധികാരം മുഖമുദ്രയാക്കുന്ന പൗരോഹിത്യമാണ് സിനഡാലിറ്റിക്കെതിരെ നിലകൊള്ളുന്നത്.

സഭയുടെ നവീകരണം മാവ് കുഴച്ചെടുക്കുന്നതുപോലെയാവണം. അരികുകൾ തീർത്തും ആസ്ഥാനത്താവുന്നതുപോലെ,നടുവിലുള്ളത് അരികിലേക്കും അരികിലുള്ളത് നടുവിലേക്കും പലവിധം മാറ്റപ്പെടണം. എല്ലാവർക്കും ഭവനമാകുന്ന സഭ.  സിനഡ് എന്നാൽ വാക്കുകളും അഭിപ്രായങ്ങളും പങ്കുവയ്ക്കുക എന്നല്ല, അത് സ്വയം നൽകുന്നതിന്റെ പാതയാണ്. 

സിനഡ് നയിക്കപ്പെടുന്നത് ചർച്ചകളിലല്ല, പ്രത്യാശയാണ്. അവസാനഅത്താഴത്തിൽ പങ്കുവയ്ക്കപ്പെട്ട പ്രത്യാശ. പരാജയവും, വെല്ലിവിളികളും, സമൂഹത്തിന്റെ തകർച്ചയും എല്ലാം വരാനിരിക്കുമ്പോഴും നൽകപ്പെട്ട പ്രത്യക്ഷ 'ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും എന്നതാണ്. ആ പങ്കുവയ്ക്കൽ ഹൃദയത്തിലേൽക്കാൻ ആണയാൾ നമ്മൾ നിർമ്മിക്കുന്ന പ്രത്യാശകൾ നിരർത്ഥകമാണെന്നു മനസ്സിലാക്കാനാകും. നമ്മൾ പാരമ്പര്യവാദികളോ പുരോഗമനവാദികളോ ആയിക്കൊണ്ട് ഉള്ളിൽ വയ്ക്കുന്ന പ്രത്യാശയെക്കാൾ ജീവനുറ്റതാണ്  ക്രിസ്തു പകരുന്ന പ്രത്യാശ. മലയിൽ നിന്നിറങ്ങി അവനെ കേൾക്കാൻ ശ്രമിക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ